Wednesday, 30 November 2016


കിളി ഒഴിഞ്ഞ കൂട് 


എങ്ങു നിന്നോ പറന്നു വന്നു
എൻ മരച്ചില്ലയിൽ കൂടുകെട്ടി
മധുരമാം വാക്കുകളാലെൻ
ജീവനിൽ ദാഹജലമായി
എന്നിൽ പുതുജീവനായി മാറിയ എൻ പ്രിയതോഴാ
പിന്നെയൊരു നാൾ ഒന്നും പറയാതെ കൂടൊഴിഞ്ഞു പോയ
നിനക്ക്  ഞാൻ എന്ത് പേര് നൽകണം?
കഴിയില്ല നിന്നെ മറക്കുവാനെങ്കിലും
ആവതില്ല ഇനി ഒരു വിശ്വാസത്തിനായി
നിന്നോർമകൾ എൻ ഹൃദയത്തിന് മടിത്തട്ടിൽ
 ഒരു നോവ് പടർത്തിയെങ്കിലും
കാലചക്രത്തിന് ഇടയിലൂടങ്ങനെ
മെല്ലെ മെല്ലെ ആശ്വസിച്ചീടും ഞാൻ